'ഈ പരിപാടിയില്‍ ഞാന്‍ മന്ത്രിയായോ ഡിഎംകെ നേതാവായോ അല്ല പങ്കെടുക്കുന്നത്. സാധാരണ മനുഷ്യനായി, നീറ്റിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന കുട്ടികളുടെ സഹോദരനായാണ് ഇവിടെ നില്‍ക്കുന്നത്
മന്ത്രി സെന്തില്‍ ബാലാജിയെ ഏകപക്ഷീയമായി പിരിച്ചുവിടുകയും മണിക്കൂറുകള്‍ക്കുളളില്‍ ആ ഉത്തരവ് റദ്ദാക്കുകയും ചെയ്ത ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും മന്ത്രിമാരെ നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും ഗവര്‍ണര്‍ക്കല്ല, മുഖ്യമന്ത്രിക്കാണ് അധികാരമെന്നും കത്തില്‍ പറയുന്നു.
ജൂണ്‍ 13-നാണ് ഇഡി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്. പതിനെട്ട് മണിക്കൂറോളം ചോദ്യംചെയ്തതിനുശേഷമായിരുന്നു അറസ്റ്റ്. പിന്നാലെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഗവർണറോട് അനുമതി ചോദിക്കുന്നില്ല. അംഗീകരിക്കാൻ അദ്ദേഹത്തിന് അധികാരമില്ല. ബിൽ രാഷ്ട്രപതിക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയാണ്. ഗവര്‍ണര്‍ പോസ്റ്റ്മാന്‍റെ ജോലിയാണ് ചെയ്യുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭാംഗങ്ങള്‍ പാസാക്കിയ ബിൽ ഒരു നോമിനേറ്റഡ് ഗവർണർ തിരിച്ചയക്കുകയാണ്. ഈ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന് നമുക്ക് അവകാശപ്പെടാമോ? - എം കെ സ്റ്റാലിന്‍ ചോദിച്ചു.